Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kangana Ranaut

നഴ്സിംഗ് മേഖലയെ അപമാനിച്ച് കങ്കണ റണാവത്ത്; മാപ്പ് പറയണമെന്ന് കോൺഗ്രസ്

നഴ്സിംഗ് ജോലി ലൈംഗികവത്കരിക്കപ്പെട്ട തൊഴിലാണെന്ന് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന്‍റെ പ്രസ്താവന പിൻവലിച്ചു മാപ്പു പറയണമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി ജോജോ തോമസ്. പുതിയ സിനിമയുടെ റിലീസിനു മുന്നോടിയായി നടന്ന ചടങ്ങിലാണ് താരം നഴ്സിംഗ് മേഖലയെ ആക്ഷേപിക്കുന്ന വിധത്തിൽ അഭിപ്രായ പ്രകടനം നടത്തിയത്.

കോവിഡ് മഹാമാരി കാലത്തും മറ്റു പ്രതിസന്ധി ഘട്ടങ്ങളിലും സ്വന്തം ജീവൻ പണയംവച്ചാണ് രാജ്യത്തെ നഴ്സുമാർ രോഗികളെ പരിചരിച്ചത്. വിലകുറഞ്ഞ പബ്ലിസിറ്റിക്കുവേണ്ടി നിരന്തരം വിവാദപ്രസ്താവനകൾ നടത്തുന്നതിന്‍റെ ഭാഗമായാണ് കങ്കണയുടെ വാക്കുകളെ കാണാൻ കഴിയുകയെന്നും ജോജോ തോമസ് പറഞ്ഞു. നഴ്സിംഗ് മേഖലയെ വികൃതമായി ചിത്രീകരിച്ച പ്രസ്താവന കങ്കണ ഉടനടി പിൻവലിക്കണമെന്നും പരസ്യമായി ക്ഷമാപണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Movies

ട്രോളുകളിൽ ഐശ്വര്യയ്ക്ക് പിന്തുണയുമായി കങ്കണ  

2026 കാൻ ചലച്ചിത്രമേളയിലെ ഐശ്വര്യ റായിയുടെ ലുക്കിനെതിരേ ഉയർന്ന പ്രായധിക്ഷേപ ട്രോളുകൾക്കെതിരേ ശക്തമായ പിന്തുണയുമായി നടി കങ്കണ റണാവത് രംഗത്ത്.

എല്ലാ വർഷവും കാൻ റെഡ് കാർപെറ്റിലെ തന്‍റെ മികച്ച ലുക്കുകളിലൂടെ ഐശ്വര്യ റായ് ശ്രദ്ധ നേടാറുണ്ട്. ഭൂരിഭാഗം ഇന്ത്യക്കാർക്കും കാനും ഐശ്വര്യയും തമ്മിലുള്ള ബന്ധം അത്രമേൽ പ്രിയപ്പെട്ടതാണ്.

ഐശ്വര്യ എത്തുന്നതുവരെ അവിടത്തെ റെഡ് കാർപെറ്റ് കവറേജ് അപൂർണമായി തുടരും. എന്നാൽ, ഒരു വിഭാഗം ആളുകൾ ഐശ്വര്യയുടെ വസ്ത്രധാരണത്തെയും രൂപത്തെയും എപ്പോഴും ട്രോളാറുണ്ട്. ഇത്തരം വിമർശനങ്ങളെ താരം എപ്പോഴും പക്വതയോടെയാണ് നേരിട്ടിട്ടുള്ളത്.

ഇത്തവണയും സമാനമായ സംഭവം തന്നെയാണ് ഉണ്ടായത്. റെഡ് കാർപെറ്റിലെ ഐശ്വര്യയുടെ സാന്നിധ്യത്തിനു പിന്നാലെ വസ്ത്രധാരണത്തെ വിമർശിച്ചും പ്രായത്തെ അധിക്ഷേപിച്ചും നിരവധി മോശം കമന്‍റകൾ വന്നു.

ഇതിനു പിന്നാലെയാണ് ഐശ്വര്യയ്ക്ക് മറ്റുള്ളവരുടെ മുമ്പിൽ ഇനി ഒന്നും തെളിയിക്കാനില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് നടിയും ബിജെപി എംപിയുമാ കങ്കണ റണാവത് ഇൻസ്റ്റഗ്രാമിലൂടെ രംഗത്തെത്തിയത്.ഫാഷനും സ്റ്റൈലും സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമാണ്.

അത് ഒരാളുടെ ജീവിതത്തോടുള്ള കാഴ്ചപ്പാടും മനോഭാവവുമാണ്. ഒരു സ്ത്രീയും ആരോടും ഒന്നിനും കടപ്പെട്ടിരിക്കുന്നില്ല. ഐശ്വര്യ ഗംഭീരമായി കാണപ്പെടുന്നു! അവളെ മറ്റൊരു രീതിയിൽ കാണാൻ ആഗ്രഹിക്കുന്നവർ, എന്തുകൊണ്ടാണ് നിങ്ങളുടെ പക്കലുള്ളത് എന്താണെന്ന് കാണിച്ചു തരാത്തത്? ‌ അവർ ഇവിടെയുള്ളത് നിങ്ങളെ പ്രീതിപ്പെടുത്താനല്ല. അവർ അതിമനോഹരിയാണ്. റെഡ് കാർപെറ്റുകളിൽ പ്രായമായ സ്ത്രീകളെ കണ്ട് നിങ്ങൾക്ക് ശീലമില്ലെങ്കിൽ, ഇനി മുതൽ അത് ശീലമാക്കിക്കോളൂ. നന്ദി... എന്നാണ് കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ലൊറിയൽ പാരീസിന്‍റെ ആഗോള ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ കാൻ ചലച്ചിത്രമേളയുമായി ഐശ്വര്യ റായിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. 2003 മുതൽ ബ്രാൻഡിനെ പ്രതിനിധീകരിച്ച് മേളയിൽ പങ്കെടുക്കുന്ന താരം എല്ലാ വർഷവും റെഡ് കാർപെറ്റിൽ വിസ്മയം തീർക്കാറുണ്ട്.

ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും മകൾ ആരാധ്യ ബച്ചനും ഇത്തവണ കാനിൽ വാർത്തകളിൽ ഇടം നേടി. ഒരു ഗ്ലാമറസ് ചടങ്ങിൽ അമ്മയോടൊപ്പം ആരാധ്യയും തന്‍റെ റെഡ് കാർപെറ്റ് അരങ്ങേറ്റം കുറിച്ചു. മാച്ചിങ് കേപ്പുള്ള ചുവന്ന ഗൗൺ ആണ് ആരാധ്യ ധരിച്ചിരുന്നത്. കുട്ടിക്കാലം മുതൽക്കേ ആരാധ്യ ഐശ്വര്യയ്ക്കൊപ്പം കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാറുണ്ട്.

National

'പ്രണയമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ കുട്ടികളായേനെ'; ചിരാഗ് പാസ്വാനുമായുള്ള ബന്ധത്തെക്കുറിച്ച് കങ്കണ റണാവത്ത്

ന്യൂഡൽഹി: ലോക്ജനശക്തി പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും താനും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ തള്ളി നടി കങ്കണ റണാവത്ത്. പൊതുപരിപാടികളിൽ ഇരുവരെയും ഒന്നിച്ചു കണ്ടതോടെയാണ് ഇവർ പ്രണയത്തിലാണെന്ന തരത്തിൽ ചർച്ചകൾ സജീവമായത്. എന്നാൽ ചിരാഗ് തന്‍റെ നല്ലൊരു സുഹൃത്ത് മാത്രമാണെന്ന് കങ്കണ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"ചിരാഗ് വെറും സുഹൃത്താണ്. അദ്ദേഹത്തെ കാണുമ്പോൾ ഒരു സുഹൃത്തിനെ കാണുന്ന പോലെയേ തോന്നാറുള്ളൂ. സത്യസന്ധമായി പറയട്ടെ, ഞങ്ങൾക്കിടയിൽ പ്രണയമൊന്നുമില്ല. ഞങ്ങൾ പരസ്പരം അറിയാൻ തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായി. പത്ത് വർഷം മുമ്പ് അദ്ദേഹം എന്‍റെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പ്രണയമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞങ്ങൾക്ക് കുട്ടികളായേനെ" - കങ്കണ തമാശരൂപേണ പറഞ്ഞു.

അദ്ദേഹത്തെ കാണുമ്പോൾ വളരെ പോസിറ്റീവ് ആയ ഒരു അനുഭവം തോന്നാറുണ്ട്. സിനിമാ പശ്ചാത്തലമുള്ള ആളായതുകൊണ്ട് തന്നെ തങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധമുണ്ടെന്നും എന്നാൽ അതിൽ പ്രണയമില്ലെന്നും കങ്കണ കൂട്ടിച്ചേർത്തു. 2011-ൽ പുറത്തിറങ്ങിയ 'മിലെ ന മിലെ ഹം' എന്ന ചിത്രത്തിൽ കങ്കണയും ചിരാഗും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്‍റെ ആദ്യ സിനിമയായിരുന്നു ഇത്. വർഷങ്ങൾക്ക് ശേഷം ഇരുവരും രാഷ്ട്രീയത്തിൽ സജീവമായതോടെയാണ് പഴയ സൗഹൃദം വീണ്ടും മാധ്യമശ്രദ്ധ നേടിയത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമായ 'എമർജൻസി' എന്ന ചിത്രമാണ് കങ്കണയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയത്. സിനിമ സംവിധാനം ചെയ്തതും കങ്കണ തന്നെയായിരുന്നു.

Movies

എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല, എ.ആർ റഹ്മാനെക്കാൾ വെറുപ്പും മുൻവിധിയുമുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല: കങ്കണ റണൗട്ട്  

സംഗീതസംവിധായകൻ എ.ആർ. റഹ്മാനെതിരെ ആഞ്ഞടിച്ച് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. എ.ആർ റഹ്മാനെക്കാൾ മുൻവിധിയും വെറുപ്പുമുള്ള ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും തന്‍റെ ചിത്രത്തിന് സംഗീതം ചെയ്യാൻ റഹ്മാനെ ക്ഷണിച്ചിട്ട് അദ്ദേഹം വിസമ്മതിച്ചെന്നും കങ്കണ റണൗട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

താൻ സംവിധാനം ചെയ്ത എമർജൻസി എന്ന ചിത്രത്തെ പ്രൊപ്പഗാണ്ട സിനിമയെന്ന് വിളിച്ച എ.ആർ റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്നും കങ്കണ പറയുന്നു.

''പ്രിയപ്പെട്ട എ.ആർ. റഹ്മാൻ ജി, കാവി പാർട്ടിയെ പിന്തുണയ്ക്കുന്നതുകൊണ്ട് സിനിമാ മേഖലയിൽ പല മുൻവിധികൾക്കും വിവേചനങ്ങൾക്കും ഞാൻ പാത്രമായിട്ടുണ്ട്. പക്ഷേ നിങ്ങളേക്കാൾ കൂടുതൽ മുൻവിധിയും വെറുപ്പുമുള്ള ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.

ഞാൻ സംവിധാനം ചെയ്ത ‘എമർജെൻസി’ എന്ന ചിത്രത്തെക്കുറിച്ച് നിങ്ങളോട് പറയണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. കഥ കേൾക്കുകപോയിട്ട് എന്നെ കാണാൻ പോലും നിങ്ങൾ കൂട്ടാക്കിയില്ല. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് എന്നോട് പറഞ്ഞു.

വിരോധാഭാസമെന്നു പറയട്ടെ, എല്ലാ വിമർശകരും ‘എമർജെൻസി’ ഒരു മാസ്റ്റർപീസ് ആണെന്ന് വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും സിനിമയെ അഭിനന്ദിച്ചുകൊണ്ട് എനിക്ക് കത്തുകൾ അയച്ചു. പക്ഷേ നിങ്ങൾ വെറുപ്പു കാരണം അന്ധനായിപ്പോയി. നിങ്ങളോട് എനിക്ക് സഹതാപം തോന്നുന്നു''. കങ്കണ പറഞ്ഞു. 

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഛാവ സിനിമയ്ക്കെതിരെ എ.ആർ റഹ്മാൻ സംസാരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ‘ഛാവ’ സിനിമ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് എ.ആർ. റഹ്മാൻ പറഞ്ഞിരുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ മാറ്റങ്ങൾ സംഗീതത്തെയും ബാധിക്കുന്നുണ്ടെന്നും കഴിഞ്ഞ എട്ട് വർഷമായി ബോളിവുഡിൽ അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്നും എ.ആർ റഹ്മാൻ ഇന്‍റർവ്യൂവിൽ വെളിപ്പെടുത്തിയിരുന്നു. ‍

National

കര്‍ഷക സമരത്തിലെ വയോധികയ്ക്ക് അധിക്ഷേപം: കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകാന്‍ പഞ്ചാബ് കോടതി ഉത്തരവിട്ടു. 2020-21ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
കേസ് ഫയല്‍ ചെയ്തത് 73 കാരിയായ മഹിന്ദര്‍ കൗര്‍ ആണ്. കങ്കണ തന്‍റെ എക്‌സ് പോസ്റ്റില്‍ മഹിന്ദര്‍ കൗറിനെ ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിലെ ബില്‍കീസ് ബാനോയായി തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചു എന്നാണ് ആരോപണം. 

ഇതോടൊപ്പം, കര്‍ഷക സമരത്തില്‍ സ്ത്രീകളെ 100 രൂപ കൊടുത്ത് കൊണ്ടുവരുന്നുവെന്ന് അധിക്ഷേപകരമായി പരാമര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇന്ന് നടന്ന വാദത്തില്‍ ഭട്ടിണ്ടയിലെ പ്രത്യേക എം.പി-എംഎൽഎ. കോടതിയാണ് കങ്കണയുടെ ഹാജര്‍വയ്പ്പില്‍ നിന്നുള്ള ഒഴിവാക്കല്‍ അപേക്ഷ തള്ളിയത്. മുംബൈയില്‍ ഔദ്യോഗികവും മുന്‍നിശ്ചയിച്ചതുമായ പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാൽ, ഇത് തുടര്‍ച്ചയായ നാലാമത്തെ ഒഴിവാക്കല്‍ അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായും കോടതി വിലയിരുത്തി.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളോ തെളിവുകളോ നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത വാദം ജനുവരി 15ന് നടക്കും. അന്ന് കങ്കണ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഒഴിവാക്കല്‍ അനുവദിക്കൂ എന്നും വ്യക്തമാക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. ഇതേ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയില്‍ നിന്ന് കങ്കണ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.

National

മാനനഷ്ടക്കേസ്; കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് ഹൈക്കോടതി

ചണ്ഡീഗഡ്: മാനനഷ്ടക്കേസിൽ നടിയും എംപിയുമായ കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാമെന്ന കങ്കണയുടെ ആവശ്യം തള്ളിയാണ് കോടതി കർശന നിർദേശം നൽകിയത്.

ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലെ ബഹാദുർഗഡ് ജാൻഡിയൻ ഗ്രാമത്തിലെ മഹീന്ദർ കൗറിനെക്കുറിച്ച് എക്സിലൂടെ അഭിപ്രായം പങ്കുവച്ചതിനെ തുടർന്നാണ് കങ്കണയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണാ റണാവത്തിന്‍റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇരുവിഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷം കോടതി അപേക്ഷ തള്ളി.

കേസിന്‍റെ പ്രാരംഭ ഘട്ടത്തിൽ, പ്രതിയെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന്, നിയമം വ്യവസ്ഥ ചെയ്യുന്നില്ലാത്തതിനാൽ കങ്കണ റണാവത്തിന്‍റെ അപേക്ഷയെ ഞങ്ങൾ എതിർത്തുവെന്ന് പരാതിക്കാരിയായ മഹീന്ദർ കൗറിനുവേണ്ടി ഹാജരായ അഭിഭാഷകൻ രഘുബീർ സിംഗ് ബെനിവാൾ പറഞ്ഞു.

ബിൽക്കീസ് ബാനോ എന്ന് സംബോധന ചെയ്ത് കങ്കണ റണാവത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് 73 കാരിയായ പരാതിക്കാരി ആരോപിച്ചിരുന്നു.

Latest News

Corehub Up