Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kangana Ranaut

‘വിജയികൾക്ക് ശത്രുക്കളുണ്ടാകും’; രൺവീർ സിംഗിന് പിന്തുണയുമായി കങ്കണ റണാവത്ത്

മുംബൈ: ‘ഡോൺ 3’ സിനിമയിൽനിന്നുള്ള പെട്ടെന്നുള്ള പിന്മാറ്റവുമായി ബന്ധപ്പെട്ട് നടൻ രൺവീർ സിംഗിനെതിരെ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് വിലക്ക് ഏർപ്പെടുത്തിയ വിവാദത്തിൽ രൺവീറിന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്‍റെ പുതിയ ചിത്രമായ 'ഭാരത് ഭാഗ്യ വിധാതാ'യുടെ ട്രെയിലർ ലോഞ്ചിനിടെയാണ് കങ്കണ രൺവീറിന് പിന്തുണ പ്രഖ്യാപിച്ചത്.

"വിജയശ്രീലാളിതരായ ആളുകൾക്ക് എപ്പോഴും ജീവിതത്തിൽ ശത്രുക്കളുണ്ടാകും. രൺവീർ സിംഗ് തന്‍റെ കരിയറിൽ നേടിയ വിജയങ്ങളെക്കുറിച്ച് മാത്രം ഇപ്പോൾ ചിന്തിച്ചാൽ മതി. ജീവിതത്തിൽ മുന്നോട്ട് പോകുമ്പോൾ നിരവധി തടസങ്ങൾ നേരിടേണ്ടി വരും. എനിക്കും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്, ഞാൻ ഇപ്പോഴും നന്നായി തന്നെ മുന്നോട്ടു പോകുന്നു," കങ്കണ പറഞ്ഞു.

രൺവീറിനെ വിലക്കിയ യൂണിയൻ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് സംവിധായകൻ രാം ഗോപാൽ വർമയും രംഗത്തെത്തി. ഫെഡറേഷൻ ഒരു കങ്കാരു കോടതിയാണെന്നും ലക്ഷക്കണക്കിന് തൊഴിലാളികൾക്കു ജോലി നൽകുന്നത് രൺവീറിനെപ്പോലെയുള്ള സൂപ്പർ താരങ്ങളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ വിലക്ക് വിലപ്പോകില്ലെന്നും ഒടുവിൽ യൂണിയൻ സ്വയം ഒരു തമാശയായി മാറുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

രൺവീർ സിംഗ് 'ഡോൺ 3'യിൽനിന്നു പെട്ടെന്ന് പിന്മാറിയത് കാരണം പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിൽ 45 കോടി രൂപയുടെ നഷ്ടമുണ്ടായെന്നു കാണിച്ച് സംവിധായകൻ ഫർഹാൻ അക്തർ നൽകിയ പരാതിയിലാണ് ഫെഡറേഷൻ‌ രൺവീറിനെതിരെ നടപടിയെടുത്തത്.

National

കര്‍ഷക സമരത്തിലെ വയോധികയ്ക്ക് അധിക്ഷേപം: കങ്കണ റണാവത്ത് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകാന്‍ പഞ്ചാബ് കോടതി ഉത്തരവിട്ടു. 2020-21ലെ കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ അധിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് കേസ്.
കേസ് ഫയല്‍ ചെയ്തത് 73 കാരിയായ മഹിന്ദര്‍ കൗര്‍ ആണ്. കങ്കണ തന്‍റെ എക്‌സ് പോസ്റ്റില്‍ മഹിന്ദര്‍ കൗറിനെ ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിലെ ബില്‍കീസ് ബാനോയായി തെറ്റിദ്ധരിപ്പിച്ച് ചിത്രീകരിച്ചു എന്നാണ് ആരോപണം. 

ഇതോടൊപ്പം, കര്‍ഷക സമരത്തില്‍ സ്ത്രീകളെ 100 രൂപ കൊടുത്ത് കൊണ്ടുവരുന്നുവെന്ന് അധിക്ഷേപകരമായി പരാമര്‍ശിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇന്ന് നടന്ന വാദത്തില്‍ ഭട്ടിണ്ടയിലെ പ്രത്യേക എം.പി-എംഎൽഎ. കോടതിയാണ് കങ്കണയുടെ ഹാജര്‍വയ്പ്പില്‍ നിന്നുള്ള ഒഴിവാക്കല്‍ അപേക്ഷ തള്ളിയത്. മുംബൈയില്‍ ഔദ്യോഗികവും മുന്‍നിശ്ചയിച്ചതുമായ പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. എന്നാൽ, ഇത് തുടര്‍ച്ചയായ നാലാമത്തെ ഒഴിവാക്കല്‍ അപേക്ഷയാണെന്നും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമായും കോടതി വിലയിരുത്തി.

അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളോ തെളിവുകളോ നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. അടുത്ത വാദം ജനുവരി 15ന് നടക്കും. അന്ന് കങ്കണ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ഒഴിവാക്കല്‍ അനുവദിക്കൂ എന്നും വ്യക്തമാക്കി. കര്‍ഷക സമരവുമായി ബന്ധപ്പെട്ട കങ്കണയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെയും നടപടികളുണ്ടായിട്ടുണ്ട്. ഇതേ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥയില്‍ നിന്ന് കങ്കണ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.

National

മാനനഷ്ടക്കേസ്; കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് ഹൈക്കോടതി

ചണ്ഡീഗഡ്: മാനനഷ്ടക്കേസിൽ നടിയും എംപിയുമായ കങ്കണ റണാവത്തിനോട് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹൈക്കോടതി. വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാമെന്ന കങ്കണയുടെ ആവശ്യം തള്ളിയാണ് കോടതി കർശന നിർദേശം നൽകിയത്.

ഒക്ടോബർ 27 ന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചത്. പിൻവലിക്കപ്പെട്ട കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധത്തിനിടെ പഞ്ചാബിലെ ബഹാദുർഗഡ് ജാൻഡിയൻ ഗ്രാമത്തിലെ മഹീന്ദർ കൗറിനെക്കുറിച്ച് എക്സിലൂടെ അഭിപ്രായം പങ്കുവച്ചതിനെ തുടർന്നാണ് കങ്കണയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണാ റണാവത്തിന്‍റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാൽ ഇരുവിഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷം കോടതി അപേക്ഷ തള്ളി.

കേസിന്‍റെ പ്രാരംഭ ഘട്ടത്തിൽ, പ്രതിയെ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന്, നിയമം വ്യവസ്ഥ ചെയ്യുന്നില്ലാത്തതിനാൽ കങ്കണ റണാവത്തിന്‍റെ അപേക്ഷയെ ഞങ്ങൾ എതിർത്തുവെന്ന് പരാതിക്കാരിയായ മഹീന്ദർ കൗറിനുവേണ്ടി ഹാജരായ അഭിഭാഷകൻ രഘുബീർ സിംഗ് ബെനിവാൾ പറഞ്ഞു.

ബിൽക്കീസ് ബാനോ എന്ന് സംബോധന ചെയ്ത് കങ്കണ റണാവത് തന്നെ അപകീർത്തിപ്പെടുത്തിയെന്ന് 73 കാരിയായ പരാതിക്കാരി ആരോപിച്ചിരുന്നു.

Latest News

Corehub Up